കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, July 03, 2006

ഒരു എസ്.എം.എസ് സങ്കടം

എന്തെല്ലാമായിരുന്നു...റോണാള്‍ഡീഞ്ഞോ...റോബീഞ്ഞോ... ഓടിഞ്ഞോ...തിരിഞ്ഞോ.... മറിഞ്ഞോ... പിഴിഞ്ഞോ... പറഞ്ഞോ... കഴിഞ്ഞോ... കഫു.... ബഫു.... കുങ്ഫു... കാക്ക.... കൊക്ക്... കിളി... റിവാള്‍ഡോ... റോണാള്‍ഡോ... വാടോ... പോടോ...

പൊട്ടി മോനേ, പൊട്ടി.
പോയളിയാ പോയി :(

Sunday, July 02, 2006

ക്വാര്‍ട്ടറിലെ താരങ്ങള്‍

വാതുവെപ്പുകാരുടെ സ്വപ്നങ്ങളെ തകര്‍ത്ത, പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയ ഒരു വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി വിട വാങ്ങുമ്പോള്‍, 90 കളിലെ ലാറ്റിനമേരിക്കന്‍ ആധിപത്യത്തെ തട്ടിയകറ്റി യൂറോപ്യന്‍ ഫുട്ബോള്‍ പ്രതാപം വീണ്ടെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഉരുക്കിന്റെ കരുത്തുള്ള പ്രതിരോധവുമായി ഇറ്റലി, കുറ്റമറ്റ രീതിയില്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിക്കുന്ന ജര്‍മ്മനി, ചെറുപ്പവും വേഗതയും കൈമുതലായുള്ള ‘കറുത്ത കുതിരകള്‍’ പോര്‍ച്ചുഗല്‍, പരിചയസമ്പത്തും എതിരാളികളെ കബളിപ്പിക്കുന്ന തന്ത്രങ്ങളുമായി ഫ്രാന്‍സ് എന്നിവര്‍ കലാശക്കളികള്‍ക്ക് കച്ച കെട്ടുന്നു. പ്രവചനങ്ങള്‍ അസാധ്യം!!

ക്വാര്‍ട്ടര്‍ ഫൈനലിലെ താരങ്ങളായി ഞാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തിരിക്കുന്നു.

1) ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍

‘വയസന്മാരുടെ പട’ എന്ന് കളിയാക്കപ്പെട്ട ഒരു ടീമിനെ നയിച്ചെത്തിയ ഈ പ്രതിഭാശാലി വിമര്‍ശകരുടെ വായടപ്പിയ്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വേഗതയിലുള്ള തന്റെ കുറവ് അദ്ദേഹം മികച്ച പന്തടക്കത്തിലൂടെയും കേളീപാടവത്തിലൂടെയും പരിഹരിച്ചു. ആദ്യ റൌണ്ടിലെ മങ്ങിയ പ്രകടനങ്ങളുടെ നിരാശയില്‍ ചിതറിപ്പോയ ടീമിനെ വീണ്ടും കോര്‍ത്തിണക്കി രണ്ടാം റൌണ്ടില്‍ ലോകോത്തരമായ കളി പുറത്തെടുക്കാന്‍ അദ്ദേഹത്തിനായി. ഫ്രാന്‍സ് ഈ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും സിദാന്‍ എന്ന മഹാനായ കളിക്കാരന്റെ പേരിലായിരിക്കും 2006 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുക.


2) പോര്‍ച്ചുഗലിന്റെ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള ജയം ലോകകപ്പില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ 12 ആമത്തെ വിജയമായിരുന്നു. അതില്‍ 7 എണ്ണം കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ കോച്ച് എന്ന നിലയില്‍. കേമന്മാരായ കളിക്കാരുള്ളത് കൊണ്ടാണ് സ്കൊളാരി മഹാനായ കോച്ചായത് എന്ന കഴിഞ്ഞ ലോകകപ്പിലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഒരു ശരാശരി ടീമുമായി വന്ന് വമ്പന്മാരെ അട്ടിമറിച്ച പോര്‍ച്ചുഗലിനെ ഇനിയും ആര്‍ക്കും തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പകരക്കാരെ വേണ്ട സമയത്ത് ഇറക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അല്‍ഭുതാവഹം തന്നെയാണ്. ഈ ലോകകപ്പ് സ്കൊളാരിയുടേതാകുമോ?

നമുക്ക് കാത്തിരുന്ന് കാണാം.

Saturday, July 01, 2006

കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:

കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:

ബ്രഹ്മശ്രീ, വെങ്കിടങ്ങ്‌ ഇടിവാള്‍ പണിക്കര്‍....

ഇന്നലെ നടന്ന ക്വാ.ഫൈനല്‍ മല്‍സരത്തില്‍, കിരീടപ്രതീക്ഷയുമായി വന്ന അര്‍ജന്റിനയെ, ജെര്‍മനി 4-2 നു മലര്‍ത്തിയടിച്ചു. ജര്‍മനിയുടെ ഗോളി ലേഹ്‌മന്റെ, 8-ആം പാദത്തില്‍ ശുക്രദശ തെളിഞ്ഞതും, വെള്ളിയാഴ്ച വ്യാഴന്റെ അപഹാരമുണ്ടായതുമാണ്‌ രണ്ടു ഗോള്‍ തടുത്തിടാന്‍ ഇദ്ദേഹത്തെ സഹായിച്ചത്‌.

ഇനിയുള്ള കളീകളില്‍, ഇംഗ്ലണ്ടിന്റെ, കോച്ച്‌ എറിക്‍സണു, സാധാരണയുള്ള, പോര്‍ടുഗലോ ഗുളികോ ഫോബിയ, അതും ക്വാ.ഫൈനലുകള്ളില്‍ , 2-1 നു പോര്‍റ്റുഗല്‍ പെണ്ണും കൊണ്ടു പോകാനാണ്‌ യോഗം . ബെക്കാംന്റെ, ഒന്നാം പാദത്തില്‍, പരിക്കുള്ളതും, 3-ആം പാദത്തില്‍, കേതുവിന്റെ കള്ളദൃഷ്ടിയുള്ളതിനാലും, തോല്‍വിയുടെ മാര്‍ജിന്‍ കൂടിയാലും അത്ഭുതമില്ല, ( യൂറൊ കപ്പ്‌ ഓര്‍ക്കുക...)

പിന്നെയുള്ള, ബ്രസില്‍ / ഫ്രാന്‍സില്‍, വയസ്സന്‍ പടയായ ഫ്രാന്‍സിനു തെല്ലു സാധ്യത പോലുമില്ലേന്നു മനസ്സിലാക്കാന്‍ ഏതു പണിക്കനും കഴിയും ! 2-0 മോ, 3-1 ആണ്‌ ഗോള്‍ സാധ്യതകള്‍ !!!

ഇറ്റലി/ജര്‍മനി സെമി പ്രവചനം .( മറ്റന്നാള്‍ തുടങ്ങാം )